Monday, October 13, 2008
Tuesday, September 16, 2008
നീ എന്നില്‍ പ്രണയമായത്
എന്റെ പ്രിയമുള്ളവളെ..
നീ എന്നില്‍ പ്രണയമായത് എപ്പോഴാണ്.നിന്റെ കണ്ണുകള്‍ എന്നെ ഉമ്മവച്ചപ്പോഴോ, നിന്റെ ഹൃദയം എന്നോട് ചേര്‍ന്ന് നിന്നപ്പേ്പ്പാഴോ..അതോ നിന്റെ ശ്വാസം ഞാന്‍ കുടിച്ചപ്പോഴോ..അറിയില്ല പ്രിയേ..നിന്റെ മൌനമായ ഈ പ്രണയം എന്നെ വല്ലാതെ കുഴയ്ക്കുന്നു. പിന്നെയെപ്പോഴോ ഞാനറിഞ്ഞു, വാക്കുകള്‍ക്കിടയിലെ മൌനവും വരികള്‍ക്കിടയിലെ അര്‍ത്ഥവും വാചാലതേയെക്കാള്‍ വിശാലമാണെന്നും. നീ സ്നേഹത്തിന്റെ പൂമരത്തണലണെന്നും. നിന്റെ ഓരോ കാല്‍പാടുകളിലും എന്റെ കാത്തിരിപ്പിന്റെ മനസ്സുണ്ടാകും. നിനക്കു വേണ്ടി കുറിക്കാന്‍ കരുതിവച്ച വരികള്‍ എനിക്ക് ജീവിതമായിരുന്നു, നിന്നെ തഴുകാന്‍ കാത്തുവച്ച കരങ്ങള്‍ ഞാന്‍ നെഞ്ചോട് ചേര്‍ത്തുവച്ചു, നിന്റെ ഹൃദയം എന്നോട് ചേര്‍ന്നിരിക്കാന്‍. അകലും തോറും അടുപ്പം കൂടുകയും അടുക്കുതോറും അകലം തോന്നുകയും ചെയ്യുന്നതാണ് പ്രണയമെന്ന് ഞാനറിഞ്ഞത് നീ എന്നില്‍ നിന്നും അടര്‍ന്നപ്പോഴായിരുന്നു. നീയെനിക്ക് സ്നേഹത്തിന്റെ ക്ഷേത്രമായിരുന്നു പ്രിയേ..നിന്റെ നയനമിടിപ്പ് എനിക്ക് കാവ്യങ്ങളായിരുന്നു .നിന്റെ അധരനനവില്‍ ഞാനൊരു ചിത്രപതംഗമായി. നിന്റെ മൊഴികളിലായിരുന്നു എന്റെ മനസ്സ് ചേര്‍ന്നുറങ്ങിയത്. പ്രിയമുള്ളവളെ സ്നേഹം അഗ്നിപോലെയാണ്.കത്തിപ്പടരും തോറും ചൂട് വര്‍ദ്ധിക്കുന്നു,അതുപോലെ കൊടുമ്പോള്‍ വെറും ചാരവുമാകുന്നു. അത്തരം ശ്മശാനമായ മനസ്സില്‍ നിന്നും ചില ഓര്‍മ്മകള്‍ സ്വപ്നങ്ങളുടെ കടല്‍ത്തിരത്ത് വന്നടിയുമ്പോള്‍ മനസ്സിലേക്ക് വരുന്ന ഓരോ ചിന്തകളും നമുക്കുള്ളില്‍ പൊടി പിടിച്ച് കിടന്ന പ്രണയസ്വപ്നങ്ങളുടെ നേര്‍ചിത്രങ്ങളാകാം. ആ തൂവലുകളെ സ്നേഹം കൊണ്ടും സാന്ത്വനം കൊണ്ടും മൂടണം.നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും ഈ ജീവിതത്തില്‍ ഒരിക്കലും മടക്കി ലഭിക്കില്ല. ഒടുവില്‍, തൂവലുകള്‍ കൊഴിഞ്ഞ് തളര്‍ന്നിരിക്കുമ്പോള്‍ നഷ്ടപ്പെടുത്തിയ നിമിഷങ്ങള്‍ വേദനയായി പിന്തുടരും എന്നത് നിശ്ചയം..നീ കേട്ടിട്ടില്ലേ.. നന്‍മ നിറഞ്ഞ് പുഴപോലെയാകണം മനസ്സെന്ന്. ശരിയാണ്, ചില പ്രണയങ്ങള്‍ ജലമാളികളായിരിയ്ക്കും, പ്രതീക്ഷകള്‍ കൊണ്ടവര്‍ സോപാനം തീര്‍ക്കും എന്നാല്‍ ചെറു ഓളത്തിനൊപ്പം തകര്‍ന്ന് വീഴുന്നു.
ഈ ഭൂമിയില്‍ പാര്‍ത്തിരുന്നു എന്നറിയാന്‍ ഒരു മനസ്സിലെങ്കിലും ഒഴിഞ്ഞുപോകാത്ത സ്നേഹമുണ്ടാല്‍ ജീവിതം സ്വാര്‍ത്ഥമാകുന്നു. നമ്മള്‍ സ്നേഹത്തിന്റെ നിലാവില്‍ പ്രണയത്തിന്റെ പുതപ്പ് ചൂടി ഒന്നാകുമ്പോള്‍ മറ്റെല്ല്ളാം വെറുക്കപ്പെടുന്നു,അത്തരം പ്രണയ യാഥാര്‍ത്ഥ്യത്തില്‍ ശേഷിപ്പ് നല്ലതാണ്.ജീവിതാന്ത്യത്തില്‍ ബാക്കിയാകുന്നത് അതു മാത്രമായിരിക്കും. കാലത്തിന്റെ പഴക്കം നമ്മെ തളര്‍ത്തുമ്പോള്‍ ഓര്‍മ്മകളിലെ ആ സ്നേഹമേ ഉണ്ടാകൂ നമുക്ക് കൂട്ടായിട്ട്.
എന്റെ സ്നേഹപ്പെട്ടവളെ, കൊഴിയുവാന്‍ വയ്യെനിക്ക് നിന്റെ ഹൃദയകൂട്ടില്‍ നിന്നും അറിയാതെ അടരുന്ന തൂവലുകളോരോന്നും എന്റെ ജീവില്‍ സ്പന്ദങ്ങള്‍ എന്നറിയുക.കാലത്തിന്റെ വീഥിയില്‍ ഉപേക്ഷിക്കുന്നിടത്ത് സ്നേഹ ഞരമ്പ് മുറിഞ്ഞ് ഞാന്‍ മനസ്സ് നഷ്ടം വന്നൊരു തൂവലായി നിന്റെ ഹൃദയത്തോട് ചേരുമെന്നത് നിത്യസത്യം.
Wednesday, September 3, 2008
ഒരിക്കല്‍ അവള്‍....
Thursday, August 28, 2008
സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കുന്ന മാസം
------ത്യാഗത്തിന്റെയും, വിശുദ്ധിയുടെയും,നന്‍മയുടെയും,സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാസമായ റംസാന്‍ മാഗതമാവുകയാണ്. വിശപ്പിന്റെ വിളി എന്തെന്ന് ഉള്ളവനും ഇല്ലാത്തവനെ പോലെ തിരിച്ചറിവാകാന്‍ അല്ലാഹു നിശ്ചയിച്ചുറച്ച പുണ്യമാസം. ഓരോ ദരിദ്രന്റെയും മനസ്സിലേക്കിറങ്ങി അവനെ പ്രയാസങ്ങള്‍ക്കൊപ്പം നില്‍ക്കാനും. ഉള്ള ധനത്തില്‍ ഒരു പങ്ക് ഇല്ലാത്തവന്റെ അന്നത്തിലേക്ക് ധാനം ചെയ്യാന്‍ കൂടി പഠിപ്പിച്ച വിശുദ്ധമാസം. മനസ്സും ശരീരവും ഒരുപോലെ സ്ഫുടം ചെയ്തെടുക്കുന്ന ഈ പുണ്യമാസത്തിന്റെ ഹൃദയത്തിലൂടെ കടന്നു പോകുന്ന ഏതൊരു വിശ്വാസിയുടെയും ഉള്ളം, കാലം തെറിപ്പിച്ച കറയെ വൃതശുദ്ധിയിലൂടെ, പശ്ചാത്താപപ്രാര്‍ത്ഥനയിലൂടെ, സക്കാത്തിലൂടെ, രാത്രി വൃതശുദ്ധിയിലൂടെ, പശ്ചാത്താപപ്രാര്‍ത്ഥനയിലൂടെ, സക്കാത്തിലൂടെ,രാത്രി നമസ്ക്കാരത്തിലൂടെ, ഖുര്‍-ആന്‍ പാരയാണത്തിലൂടെ ശുദ്ധീകാരിക്കാന്‍ പ്രവാചകന്‍ പഠിപ്പിച്ച മാസം കൂടിയാകുന്നു റംസാന്‍.
------ഹിറാ ഗുഹയില്‍ ധ്യാനനിമഗ്നനായി ഇരുന്ന മുഹമ്മദിന്(സ)മുന്നില്‍ ജിബ്-രീല്‍ എന്ന മാലാഖ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് കല്‍പിച്ചു. " നീ നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക..തനിക്ക് വായന വശമില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഒടുവില്‍ വിശുദ്ധഖുര്‍-ആന്റെ ആ ഭാഗം മാലാഖ ചെല്ലി കേള്‍പ്പിച്ചു. ഖുര്‍-ആന്റെ ആദ്യവെളിപാട്. വിജ്ഞാനത്തിണ്റ്റെയും, സംസ്ക്കാരത്തിണ്റ്റെയും, അക്ഷരത്തിന്റെയും, വായനയുടെയും അറിവിന്റെയും മാഹത്മ്യം വെളിപ്പെടു ത്തുന്ന സൂക്തം. മുഹമ്മദ് പ്രവാചകനായി.ഹിറാ ഗുഹയില്‍ നിന്ന് ഹൃദയത്തി ലേക്ക് പകര്‍ന്ന പ്രപഞ്ചത്തിന്റെ വിജ്ഞാനം അറിവിന്റെ വെളിച്ചം പ്രവാച കനിലൂടെ ചക്രവാളത്തോളം മാനുഷ്യക സംസ്ക്കാരത്തോളം വ്യാപിച്ചു.പിന്നിട് തുടര്‍ന്നുള്ള ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ പലപ്പേ്പ്പാഴായി പ്രവാചകന് വെളിപാടുകള്‍ ഉണ്ടായിക്കോണ്ടേയിരുന്നു.ആ ധ്യാനത്തിന്റെ വെളിച്ചമാണ്, അറിവാണ്, സംസ്ക്കാരമാണ് മാനവകുലത്തിന്റെ മാര്‍ഗദര്‍ശനമായി പിറന്ന പരിശുദ്ധ ഖുര്‍-ആന്‍..വിജ്ഞാനത്തിന്റെ വെളിച്ചം തലമുറകളില്‍ നിന്ന് തലമുറകളിലേക്കും.. രാജ്യങ്ങളിലേക്കും,നാടുകളിലേക്കും.. അത് മനസ്സുകളിലേക്കും പ്രാര്‍ത്ഥനകളിലേക്കും കടന്ന് വിശ്വം മുഴുവന്‍ പ്രകാശം പരത്തി വിശ്വാസികളെ പവിത്രീകരിക്കുന്നു. വിശുദ്ധ ഖുര്‍-ആന്റെ അവതരണവം മറ്റനേകം ചരിത്രസംഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമായാണ് ലോകമുസ്ളീം ജനത റംസാനില്‍ വൃതം അനുഷ്ഠിക്കുന്നത്
------ഒരുപാട് നിഷ്ഠകളിലൂടെ മനുഷ്യമനസ്സിനെ ശുദ്ധീകരിക്കാന്‍ റമളാന്റെ പുണ്യത്തിലൂടെ ആഹ്വാനം ചെയ്യുന്നു. റമളാന്റെ പുണ്യത്തിലൂടെ നാം ആര്‍ജിക്കുന്ന വിശ്വാസം പുതിയ ഒരു ത്യാഗബോധ ത്തിനും. അര്‍പ്പണമനോഭാവ ത്തിനും .സഹജീവികളെ സഹായിക്കാനുംസ്നേഹിക്കാനും.ഈ ഭൌതികജീവിത ത്തിന്റെ വറുതില്‍പ്പെട്ട് ഉഴലുന്ന ഹൃദയങ്ങളോട് കനിവുകാട്ടാനും സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കുന്ന ഈ പുണ്യമാസത്തിന്റെ അനുഗ്രഹത്താല്‍ കഴിയട്ടെ എന്നു നമുക്ക് ഒന്നായി പ്രാര്‍ത്ഥിക്കാം.
------ഹിറാ ഗുഹയില്‍ ധ്യാനനിമഗ്നനായി ഇരുന്ന മുഹമ്മദിന്(സ)മുന്നില്‍ ജിബ്-രീല്‍ എന്ന മാലാഖ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് കല്‍പിച്ചു. " നീ നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക..തനിക്ക് വായന വശമില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഒടുവില്‍ വിശുദ്ധഖുര്‍-ആന്റെ ആ ഭാഗം മാലാഖ ചെല്ലി കേള്‍പ്പിച്ചു. ഖുര്‍-ആന്റെ ആദ്യവെളിപാട്. വിജ്ഞാനത്തിണ്റ്റെയും, സംസ്ക്കാരത്തിണ്റ്റെയും, അക്ഷരത്തിന്റെയും, വായനയുടെയും അറിവിന്റെയും മാഹത്മ്യം വെളിപ്പെടു ത്തുന്ന സൂക്തം. മുഹമ്മദ് പ്രവാചകനായി.ഹിറാ ഗുഹയില്‍ നിന്ന് ഹൃദയത്തി ലേക്ക് പകര്‍ന്ന പ്രപഞ്ചത്തിന്റെ വിജ്ഞാനം അറിവിന്റെ വെളിച്ചം പ്രവാച കനിലൂടെ ചക്രവാളത്തോളം മാനുഷ്യക സംസ്ക്കാരത്തോളം വ്യാപിച്ചു.പിന്നിട് തുടര്‍ന്നുള്ള ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ പലപ്പേ്പ്പാഴായി പ്രവാചകന് വെളിപാടുകള്‍ ഉണ്ടായിക്കോണ്ടേയിരുന്നു.ആ ധ്യാനത്തിന്റെ വെളിച്ചമാണ്, അറിവാണ്, സംസ്ക്കാരമാണ് മാനവകുലത്തിന്റെ മാര്‍ഗദര്‍ശനമായി പിറന്ന പരിശുദ്ധ ഖുര്‍-ആന്‍..വിജ്ഞാനത്തിന്റെ വെളിച്ചം തലമുറകളില്‍ നിന്ന് തലമുറകളിലേക്കും.. രാജ്യങ്ങളിലേക്കും,നാടുകളിലേക്കും.. അത് മനസ്സുകളിലേക്കും പ്രാര്‍ത്ഥനകളിലേക്കും കടന്ന് വിശ്വം മുഴുവന്‍ പ്രകാശം പരത്തി വിശ്വാസികളെ പവിത്രീകരിക്കുന്നു. വിശുദ്ധ ഖുര്‍-ആന്റെ അവതരണവം മറ്റനേകം ചരിത്രസംഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമായാണ് ലോകമുസ്ളീം ജനത റംസാനില്‍ വൃതം അനുഷ്ഠിക്കുന്നത്
------ഒരുപാട് നിഷ്ഠകളിലൂടെ മനുഷ്യമനസ്സിനെ ശുദ്ധീകരിക്കാന്‍ റമളാന്റെ പുണ്യത്തിലൂടെ ആഹ്വാനം ചെയ്യുന്നു. റമളാന്റെ പുണ്യത്തിലൂടെ നാം ആര്‍ജിക്കുന്ന വിശ്വാസം പുതിയ ഒരു ത്യാഗബോധ ത്തിനും. അര്‍പ്പണമനോഭാവ ത്തിനും .സഹജീവികളെ സഹായിക്കാനുംസ്നേഹിക്കാനും.ഈ ഭൌതികജീവിത ത്തിന്റെ വറുതില്‍പ്പെട്ട് ഉഴലുന്ന ഹൃദയങ്ങളോട് കനിവുകാട്ടാനും സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കുന്ന ഈ പുണ്യമാസത്തിന്റെ അനുഗ്രഹത്താല്‍ കഴിയട്ടെ എന്നു നമുക്ക് ഒന്നായി പ്രാര്‍ത്ഥിക്കാം.
Monday, August 25, 2008
സ്നേഹ ഞരമ്പ്
പറയാന്‍ കരുതി വെച്ച മൊഴികള്‍
എന്‍ മൌനത്തില്‍ മറച്ചു വച്ചു
കുറിക്കാന്‍ തുടങ്ങി വച്ച വരികള്‍
മനസ്സിന്റെ താളില്‍ പകര്‍ത്തി വച്ചു.
തഴുകാന്‍ മുതിര്‍ന്ന കരങ്ങളെ
എന്‍ ഹൃദയത്തോട് ചേര്‍ത്തു വച്ചു.
----
നിന്‍ നയനമിടിപ്പ് എനിക്ക് കാവ്യങ്ങളായി,
എന്‍ മൌനത്തില്‍ മറച്ചു വച്ചു
കുറിക്കാന്‍ തുടങ്ങി വച്ച വരികള്‍
മനസ്സിന്റെ താളില്‍ പകര്‍ത്തി വച്ചു.
തഴുകാന്‍ മുതിര്‍ന്ന കരങ്ങളെ
എന്‍ ഹൃദയത്തോട് ചേര്‍ത്തു വച്ചു.
----
നിന്‍ നയനമിടിപ്പ് എനിക്ക് കാവ്യങ്ങളായി,
നിന്‍ അധരനനവില്‍ ഞാന്‍ ചിത്രപതംഗമായി,
നിന്‍ മൊഴികളില്‍ ഞാന്‍ തലചേര്‍ത്തുറങ്ങി.
-
അടരുവാന്‍ വയ്യെനിക്ക് നിന്‍ ഹൃദയകൂട്ടില്‍ നിന്നും
അറിയാതെ കൊഴിയുന്ന തൂവലുകളോരോന്നും
എന്‍ ജീവല്‍ സ്പന്ദങ്ങള്‍ എന്നറിയുക
ഉരുകും നിന്‍ ആത്മാവില്‍ ആഴങ്ങളില്‍ വീണു
കൊഴിയുകയാണെന്‍ മൌനം.
- -
കാലത്തിന്റെ വീഥിയില്‍ ഉപേക്ഷിന്നിടത്ത്
നിന്‍ മൊഴികളില്‍ ഞാന്‍ തലചേര്‍ത്തുറങ്ങി.
-
അടരുവാന്‍ വയ്യെനിക്ക് നിന്‍ ഹൃദയകൂട്ടില്‍ നിന്നും
അറിയാതെ കൊഴിയുന്ന തൂവലുകളോരോന്നും
എന്‍ ജീവല്‍ സ്പന്ദങ്ങള്‍ എന്നറിയുക
ഉരുകും നിന്‍ ആത്മാവില്‍ ആഴങ്ങളില്‍ വീണു
കൊഴിയുകയാണെന്‍ മൌനം.
- -
കാലത്തിന്റെ വീഥിയില്‍ ഉപേക്ഷിന്നിടത്ത്
സ്നേഹ ഞരമ്പ് മുറിഞ്ഞ് ഞാന്‍,
മനസ്സ് നഷ്ടം വന്നൊരു തൂവലായി
നിന്‍ ഹൃദയത്തോട് ചേരുമെന്നത് നിത്യസത്യം
മനസ്സ് നഷ്ടം വന്നൊരു തൂവലായി
നിന്‍ ഹൃദയത്തോട് ചേരുമെന്നത് നിത്യസത്യം
Wednesday, May 7, 2008
അവാര്‍ഡ്.ഒരു കുറിപ്പ്.
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
ഈ കുറിപ്പ് എന്റെ മനസ്സിണ്റ്റെ താളില്‍ സൂക്ഷിക്കുന്ന സമര്‍പ്പണമാണ്. ആ വിചാരം ഞാന്‍ നിങ്ങളുടെ മനസ്സിലേക്ക് പകരുന്നു. മനസ്സിന്റെ മേലാപ്പില്‍ നാം എന്നും സൂക്ഷിക്കുന്ന ഒരു പേരാണ് മലായാളത്തിണ്റ്റെ സുല്‍ത്താന്റെത്,(വൈക്കം മുഹമ്മദ് ബഷിര്‍) ഭാഷയുടെ, കഥയുടെ, മലബാറിന്റെ നമ്മുടെ കൊച്ചു കേരളത്തിന്റെ അഭിമാനം നമ്മുടെ സോജാരാജകുമാരന്‍. അദ്ദേഹത്തിന്റെ പേരിലുള്ള അവാര്‍ഡ് തീര്‍ച്ചയായും ഒരു എഴുത്തുകാരന് കിട്ടുന്ന അംഗീകാരമാണ്.ഉത്തരവാദിത്ത്വമാണ്. അത് ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു,
ഈ അവാര്‍ഡ് ഞാന്‍ എന്റെ ഹൃദത്തോട് ചേര്‍ത്തു പിടിച്ച മൂന്ന് മനസ്സുകള്‍ക്ക് സമര്‍പ്പിക്കുന്നു. എന്റെ വഴികാട്ടിയും ഞാന്‍ കാല്‍പാദങ്ങള്‍ ചേര്‍ത്തു വയ്ക്കുവാന്‍ ഇഷ്ടപ്പെടുന്ന, എന്റെ എഴുത്തിനെ മൌനമായി പ്രോത്സാഹിച്ചിരുന്ന ഞങ്ങളെ വിട്ടുപോയ എന്റെ വാപ്പയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നു.
അക്ഷരങ്ങള്‍ക്ക് മുന്നിലെ ഗുരുനാഥന്‍.ജ്യേഷ്ടതുല്യന്‍. മനസ്സിലെ പ്രിയപ്പെട്ടവന്‍. എഴുതുമ്പോള്‍ കൂട്ടിരിക്കുന്ന,എഴുതുന്ന നേരത്ത് നീരസം തോന്നുമ്പോള്‍ സാന്ത്വനമാ കുന്ന, ഇന്ന് ഓര്‍മ്മയില്‍ ഉള്ള നമ്മെ വിട്ടു പിരിഞ്ഞ് പോയ ബാവക്കയുടെ (ടി.വി. കൊച്ചുബാവ) ഓര്‍മ്മയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു
ഈ ആംഗീകാരം ഇനി എന്റെ മനസ്സിണ്റ്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയ്ക്ക് വിഷമത്തിലും സന്തോഷത്തിലും ഒരു പോലെ പങ്കാളിയാകുന്ന,എന്റെ വളര്‍ച്ചയില്‍ ഒത്തിരി സന്തോഷിക്കുന്ന എഴുത്തിന്റെ, അംഗീകാരത്തിന്റെ പ്രചോദനമായ, എന്റെ അക്ഷരങ്ങള്‍ക്ക് മുന്നിലെ വെളിച്ചമായി ഞാന്‍ കാണുന്ന..എന്റെ പ്രിയപ്പെട്ട.. മനസ്സിനോട്, ഹൃദയത്തോട് ചേര്‍ത്തുവച്ച സ്വകാര്യ ഇഷ്ടം. ആ മനസ്സിന്റെ നന്‍മയ്ക്ക് മുന്നില്‍ ഈ അവാര്‍ഡ് കാണിക്ക വയ്ക്കുന്നു.
ഇത്തരം ഒരു അവാര്‍ഡ് (എ.ഇ.എസ്സ്.പെന്നാനി കോളേജ് അലുമിനി) നടത്തിയ സംഘാടകര്‍ക്കും എണ്റ്റെ നന്ദി അറിയിക്കുന്നു.
More Info. http://www.bhaasha.blogspot.com/
ഈ കുറിപ്പ് എന്റെ മനസ്സിണ്റ്റെ താളില്‍ സൂക്ഷിക്കുന്ന സമര്‍പ്പണമാണ്. ആ വിചാരം ഞാന്‍ നിങ്ങളുടെ മനസ്സിലേക്ക് പകരുന്നു. മനസ്സിന്റെ മേലാപ്പില്‍ നാം എന്നും സൂക്ഷിക്കുന്ന ഒരു പേരാണ് മലായാളത്തിണ്റ്റെ സുല്‍ത്താന്റെത്,(വൈക്കം മുഹമ്മദ് ബഷിര്‍) ഭാഷയുടെ, കഥയുടെ, മലബാറിന്റെ നമ്മുടെ കൊച്ചു കേരളത്തിന്റെ അഭിമാനം നമ്മുടെ സോജാരാജകുമാരന്‍. അദ്ദേഹത്തിന്റെ പേരിലുള്ള അവാര്‍ഡ് തീര്‍ച്ചയായും ഒരു എഴുത്തുകാരന് കിട്ടുന്ന അംഗീകാരമാണ്.ഉത്തരവാദിത്ത്വമാണ്. അത് ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു,
ഈ അവാര്‍ഡ് ഞാന്‍ എന്റെ ഹൃദത്തോട് ചേര്‍ത്തു പിടിച്ച മൂന്ന് മനസ്സുകള്‍ക്ക് സമര്‍പ്പിക്കുന്നു. എന്റെ വഴികാട്ടിയും ഞാന്‍ കാല്‍പാദങ്ങള്‍ ചേര്‍ത്തു വയ്ക്കുവാന്‍ ഇഷ്ടപ്പെടുന്ന, എന്റെ എഴുത്തിനെ മൌനമായി പ്രോത്സാഹിച്ചിരുന്ന ഞങ്ങളെ വിട്ടുപോയ എന്റെ വാപ്പയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നു.
അക്ഷരങ്ങള്‍ക്ക് മുന്നിലെ ഗുരുനാഥന്‍.ജ്യേഷ്ടതുല്യന്‍. മനസ്സിലെ പ്രിയപ്പെട്ടവന്‍. എഴുതുമ്പോള്‍ കൂട്ടിരിക്കുന്ന,എഴുതുന്ന നേരത്ത് നീരസം തോന്നുമ്പോള്‍ സാന്ത്വനമാ കുന്ന, ഇന്ന് ഓര്‍മ്മയില്‍ ഉള്ള നമ്മെ വിട്ടു പിരിഞ്ഞ് പോയ ബാവക്കയുടെ (ടി.വി. കൊച്ചുബാവ) ഓര്‍മ്മയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു
ഈ ആംഗീകാരം ഇനി എന്റെ മനസ്സിണ്റ്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയ്ക്ക് വിഷമത്തിലും സന്തോഷത്തിലും ഒരു പോലെ പങ്കാളിയാകുന്ന,എന്റെ വളര്‍ച്ചയില്‍ ഒത്തിരി സന്തോഷിക്കുന്ന എഴുത്തിന്റെ, അംഗീകാരത്തിന്റെ പ്രചോദനമായ, എന്റെ അക്ഷരങ്ങള്‍ക്ക് മുന്നിലെ വെളിച്ചമായി ഞാന്‍ കാണുന്ന..എന്റെ പ്രിയപ്പെട്ട.. മനസ്സിനോട്, ഹൃദയത്തോട് ചേര്‍ത്തുവച്ച സ്വകാര്യ ഇഷ്ടം. ആ മനസ്സിന്റെ നന്‍മയ്ക്ക് മുന്നില്‍ ഈ അവാര്‍ഡ് കാണിക്ക വയ്ക്കുന്നു.
ഇത്തരം ഒരു അവാര്‍ഡ് (എ.ഇ.എസ്സ്.പെന്നാനി കോളേജ് അലുമിനി) നടത്തിയ സംഘാടകര്‍ക്കും എണ്റ്റെ നന്ദി അറിയിക്കുന്നു.
More Info. http://www.bhaasha.blogspot.com/
Monday, May 5, 2008
കാലത്തിന്റെ ഞരമ്പ്
കാലത്തിന്റെ ഞരമ്പില്‍
ജീവന്റെ ഒച്ചയനക്കം.
തേന്‍ കുതിര്‍ന്ന മാറില്‍,
മധുര നനവ്.
ഓര്‍മ്മകളില്‍ എറുമ്പരിക്കുന്നു.
കാഴ്ചയ്ക്കും കാതങ്ങള്‍ക്കും
അകലം കുറിക്കാനാകാതെ
താഴേക്ക് ഊര്‍ന്നു പോയതുള്ളിയ്ക്ക്
പിന്നില്‍ കാലത്തിന്റെ ഞരമ്പ്.
കാണാവഴികളില്‍ കാത്തിരിപ്പിന്റെ-
സൂഷ്മനോട്ടം.
ജീവന്റെ കാറ്റില്‍,
ക്രമപ്പെടുത്താനാകാത്ത
ഏറ്റങ്ങളില്‍ കുടുങ്ങിയത്
ഞാനോ അവളോ.. ??
തിരിച്ചറിയാനാകാതെ
ഒറ്റബിംബമായി
ഞങ്ങള്‍ അങ്ങനെയങ്ങനെ....
Thursday, April 17, 2008
അരുകിലെ സുഹൃത്തിന്റെ ഹൃദയം
നാം നമ്മെ അറിയുമ്പോള്‍
ഉള്ളിലുള്ള ചിന്തകളിലെക്ക്
നാം ചെല്ലുന്നു..
അതില്‍ വര്‍ത്തമാനങ്ങളുടെ
പൊരുള്‍ തിരയുമ്പോള്‍
നമുക്കരുകിലെ മനുഷ്യനെ അറിയുന്നു.
ആ തിരിച്ചറിവില്‍ നമ്മുടെ വാക്കുകള്‍ക്ക്
മാറ്റം വരുന്നു..
വാചകങ്ങള്‍ക്കും, വരികള്‍ക്കും
പ്രവൃത്തികള്‍ക്കും മാറ്റം വരുന്നു.
അവിടെ നാം നമ്മെ തിരിച്ചറിയുന്നു..
അരുകിലെ സുഹൃത്തിന്റെ
ഹൃദയം തൊടാനാകുന്നു.
ഉള്ളിലുള്ള ചിന്തകളിലെക്ക്
നാം ചെല്ലുന്നു..
അതില്‍ വര്‍ത്തമാനങ്ങളുടെ
പൊരുള്‍ തിരയുമ്പോള്‍
നമുക്കരുകിലെ മനുഷ്യനെ അറിയുന്നു.
ആ തിരിച്ചറിവില്‍ നമ്മുടെ വാക്കുകള്‍ക്ക്
മാറ്റം വരുന്നു..
വാചകങ്ങള്‍ക്കും, വരികള്‍ക്കും
പ്രവൃത്തികള്‍ക്കും മാറ്റം വരുന്നു.
അവിടെ നാം നമ്മെ തിരിച്ചറിയുന്നു..
അരുകിലെ സുഹൃത്തിന്റെ
ഹൃദയം തൊടാനാകുന്നു.
Tuesday, April 15, 2008
അധ്യായം തുടരുന്നു....കഥ സൂസന്ന
കഥ
1.
രാവുണരും മുന്‍പേ രാവുത്തര്‍ ഉണര്‍ന്നു. കടലും മീനുമാണിപ്പോള്‍ അയാളുടെ മനസ്സ് നിറയെ, മടങ്ങി വരുമ്പോള്‍ വള്ളം നിറച്ച് മത്സ്യം കിനാവ് കണ്ടയാള്‍ തുഴഞ്ഞു.സ്വന്തമായി വള്ളവും വലയും, എന്നോ മോഹമായി നിറഞ്ഞ സൂസന്നയും രാവുത്തറുടെ സ്വപ്നമായിരുന്നു.
2.
ഉച്ച വിയര്‍ത്തപ്പോള്‍, സൂസന്ന കുളി കഴിഞ്ഞ് തല തുവര്‍ത്തി അടുപ്പത്ത് വെള്ളം വച്ചു. മത്തി ഉപ്പിട്ട് ഉലര്‍ത്തി വരഞ്ഞ്, മുളകുപൊടി വിതറി. ലൂക്കാസ് അവളോട് യാത്രചോദിച്ച് മടങ്ങുവാന്‍ ഒരുങ്ങി. വൈകിയ രാത്രിയുടെ ഉറക്കം അയാളുടെ കണ്ണുകളില്‍ തൂങ്ങി. സൂസന്ന, ലൂക്കാസിന്റെ നെഞ്ചില്‍ വീണു പറഞ്ഞു, ഇന്നലെത്തെപ്പോലെ നീ എനിക്കൊപ്പം രാവാകണം.ഒട്ടികിടക്കണം.സ്വപ്നം കാണണം. ലൂക്കാസ് ചിരിച്ചു.അവളെ നെഞ്ചോട് ചേര്‍ത്ത് നെറുകയില്‍ ചുണ്ടമര്‍ത്തി. പെണ്ണുകള്‍ക്ക് ഭയമായിരുന്നു രാവുത്തറെ. അവര്‍ കര്‍ത്താവിനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. രാവുത്തറുടെ കാല്‍പ്പാടു പതിയാത്ത, കതകില്‍ മുട്ടുകേള്‍ക്കാത്ത ഒരു രാത്രിയ്ക്ക് വേണ്ടി.
3.
കരയില്‍, ഭര്‍ത്താക്കന്മാര്‍ രാവുത്തറുടെ പങ്കായപിടിക്ക് മുന്നില്‍ മൗനം തുഴഞ്ഞു. അയാളുടെ കാല്‍പ്പാടു പതിയുന്ന മണ്ണും പെണ്ണും ആ രാവിനൊപ്പം രാവുത്തര്‍ക്ക് സ്വന്തമായിരുന്നു. എതിര്‍ക്കുന്ന നാവ് കടലമ്മയ്ക്. രാത്രികളില്‍ അവര്‍ ചങ്കിന്റെ മിടിപ്പിന് മേല്‍ കര്‍ത്താവിനെ ചേര്‍ത്ത്, പ്രാര്‍ത്ഥിച്ച്, കണവനെ ഹൃദയത്തില്‍ മാത്രം സൂക്ഷിച്ചു. അവരുടെ സ്നേഹം,സാമിപ്യം കൊതിച്ചു കൊതിച്ച് കിനാവില്‍ മാത്രം രമിച്ചു. ശരീരത്തെ ആര്‍ത്തി തിന്നുമ്പോഴും ഭയക്കുന്ന മനസ്സിന് കണ്ണുകള്‍ കാവല്‍ നിന്നു. അങ്ങകലെ മണല്‍പരപ്പിന്റെ നിഴലില്‍ രാവുത്തറുടെ ചലനം തേടുന്ന മനസ്സുമായി അവര്‍ രാത്രികളെ പകലുകളാക്കി കഴിഞ്ഞു.
4.
രാവുത്തര്‍ കടലമ്മയുടെ മാറിലേക്ക് തുഴഞ്ഞു. വള്ളവും വലയും കള്ളി നിറച്ച് മീനും അയാള്‍ക്ക് മുന്നില്‍ യാഥാര്‍ത്ഥ്യമായി. തലേന്ന് രാത്രി വിലപേശിയുറപ്പിച്ച സുല്‍ത്താന്‍ ഖാദറിന്റെ വള്ളവും വലയ്ക്കുമൊപ്പം സ്വന്തമാക്കാന്‍ ഉറപ്പിച്ച സൂസന്നയെന്ന സ്വപ്നവും മുന്നില്‍പ്പെട്ട സ്രാവിന്റെ കരളിലെറിഞ്ഞ ചൂണ്ടയില്‍ കുരുങ്ങി വലിഞ്ഞു.. പ്രാണന്‍ പിടച്ച വേദനയില്‍ കൊമ്പന്‍ സ്രാവിന്റെ കുത്തിമറിക്കലില്‍പ്പെട്ട് രാവുത്തറുടെ വള്ളം ചുഴിയുടെ ആഴങ്ങളില്‍ കറങ്ങി മറിഞ്ഞു.
5.
കടല്‍ക്കരയില്‍ പെണ്ണുങ്ങള്‍ കൂട്ടം കൂടിയിരുന്നു പാട്ടുപാടി പേന്‍ കൊന്നു.ഇളകുന്ന തിരകളെ നോക്കിയവര്‍ കഥകള്‍ പറഞ്ഞു.കാറ്റ്, ചാകര കൊണ്ടു വന്നു.കടപ്പുറത്ത് ഉത്സവം ആരംഭിച്ചു. നേര്‍ച്ചകള്‍ കടലമ്മയ്ക്ക് നല്‍കി. സിനിമ കണ്ടു. നിറമുള്ള കുപ്പായങ്ങള്‍ വാങ്ങി. പുല്‍പ്പായും പാത്രങ്ങളും വീടിനെ അലങ്കരിച്ചു.
6.
കടല്‍ ഇളകി. കടലിലും കരയിലും മഴപെയ്തു. സൂസന്നയുടെ മുന്നില്‍ മെഴുകുതിരികള്‍ ഉരുകി. അവള്‍ ഹൃദയം തൊട്ട് കര്‍ത്താവിനെ വിളിച്ചു. തിരകള്‍ക്കിടയില്‍ നിന്ന് നടന്ന് വരുന്ന ഭര്‍ത്താവിനെ അവള്‍ പ്രാര്‍ത്ഥനയില്‍ കണ്ടു.
7.
പുലരി.സൂസന്നയുടെ കരഞ്ഞ് ചീര്‍ത്ത കണ്ണുകളില്‍ കടല്‍ ഇളകി. ജനക്കൂട്ടം. കരക്കടിഞ്ഞ ശവത്തിന് മേല്‍ കാക്കകള്‍ വട്ടമിട്ടു പറന്നു.സ്ത്രീകള്‍ മൂക്കത്ത് വിരല്‍ വച്ച് അതിശയം പറഞ്ഞു. പ്രാര്‍ത്ഥനപൂര്‍വ്വം കര്‍ത്താവിന് സ്തുതി ചൊല്ലി.സുസന്ന കുരിശ് വരച്ചു. നിന്ന നില്‍പ്പില്‍ മുട്ടുകാലായി. കര്‍ത്താവിന്റെ സ്നേഹം കാറ്റായി, കരുണയായി അവളെ തഴുകി.
8.
പങ്കായം തോളത്തു വച്ച് ലൂക്കാസ് കര കടന്ന് വന്നു. സൂസന്നയുടെ കണ്ണുകളില്‍ ആനന്ദം. ലൂക്കാസിന്റെ കൈകള്‍ സൂസന്നയെ വരിഞ്ഞ് കെട്ടി. അടര്‍ത്തി മാറ്റി സൂസന്ന അയാള്‍ക്ക് പൊള്ളിച്ചമീനും കപ്പയും പകര്‍ന്നു. ലൂക്കാസ് അവളെ ആദ്യത്തെ പോലെ വീണ്ടും കണ്ടു. അവളുടെ ചുണ്ടുകളിലെ സ്നേഹം അയാള്‍ മുത്തികുടിച്ചു.സുസന്ന ചുവന്നു തുടുത്തു.
9.
പെട്ടി തുറന്ന്, മിന്നും പുടവയും വീണ്ടുമെടുത്ത് മുത്തം വച്ചു.ലൂക്കാസിന്റെ കൈകളില്‍ വച്ചു കൊടുത്തു സൂസന്ന.രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലൂക്കാസ് സൂസന്നയെ മിന്ന് ചാര്‍ത്തിയ അള്‍ത്താര വീണ്ടുമാവര്‍ത്തിച്ചു. അച്ചന്‍ കുര്‍ബാന ചൊല്ലി ഗായകസംഘത്തിന്റെ ഈണം കറ്റിനൊപ്പം കുടിലിലെത്തി. സൂസന്ന അയാളില്‍ നിറഞ്ഞു. ആലസ്യത്താല്‍ ലൂക്കാസ് മയങ്ങി. സൂസന്ന പുറത്തെ കടലിനെ അരുമയോടെ നോക്കി. കടല്‍ തണുത്ത കാറ്റ് വീശി. മുറിക്കകം പങ്കായപിടിയിലെ ചോരക്കറ ഗന്ധം പടര്‍ന്ന് കയറി. ആ ചുടുകാറ്റ് അവളുടെ വിയര്‍പ്പുനക്കി. സൂസന്ന, പങ്കായക്കറ കഴുകി വാഴചോട്ടിലൊഴിച്ചു.
10.
കടപ്പുറം വീണ്ടും സജീവമായി. അള്‍ത്താരക്ക് മുന്നില്‍ പെണ്‍കുട്ടികളെ ലാസറും വറീതും ജോസഫും മിന്നുകെട്ടി. രാത്രിയെ രാവുത്തറെ ഭയക്കാതെ അവര്‍ ഉറങ്ങി. സ്വപ്നം കണ്ടു. മീശ പിരിച്ച രാവുത്തറുടെ വാതില്‍ മുട്ട് കര മറന്നു തുടങ്ങി. ലാസറും വറീതും ജോസഫും പാപ്പന്മാരായി. കഥയിലേക്ക് ഒരിക്കലും കടന്ന് വരാതെ വഴിമാറി നടന്ന മൊയ്തു ഇന്നും മക്കൊളൊന്നുമാകാതെ, ഡോക്ടറെ കാണാതെ നേര്‍ച്ചയും മന്ത്രവുമായി..അങ്ങനെ..യങ്ങനെ....
എം.എച്ച്.സഹീര്‍
Sunday, April 13, 2008
കാണേണ്ട കാഴ്ചകള്‍
ജീവിതത്തിണ്റ്റെ ഓര്‍മ്മത്തെറ്റുകളാണ' നഷ്ടങ്ങള്‍,
ഒരിക്കല്‍ ചേര്‍ത്തുവച്ച്-
അവസാനകോളം പരിശോധിച്ചാല്‍
ലഭിക്കുന്ന ശിഷ്ടങ്ങള്‍ അനുഭവങ്ങളാണ'.
മുന്നോട്ടുള്ള പ്രയാണത്തിണ്റ്റെ വഴികാട്ടിയും.
-
നാം ജീവിതത്തില്‍-
ആരെയോ തിരയുമ്പോള്‍
നമ്മെ തേടുന്ന-
മറ്റൊരു ഹൃദയമുണ്ടാവും
എന്നത് തീര്‍ച്ചയാണ'.
-
കണ്ടു മറന്ന കാഴ്ചകളേക്കാളും
കാണേണ്ട കാഴ്ചകള്‍
എത്രയോ വലുതാകാം-
എന്ന ചിന്ത മനസ്സില്‍ സൂക്ഷിക്കുക.
-
ഓര്‍മ്മയില്‍ തിരയുന്ന ഓരോ ചിന്തകളും
നമ്മുടെ ജീവിതത്തിണ്റ്റെ ചലനങ്ങളാകാം.
ഒരിക്കല്‍ ചേര്‍ത്തുവച്ച്-
അവസാനകോളം പരിശോധിച്ചാല്‍
ലഭിക്കുന്ന ശിഷ്ടങ്ങള്‍ അനുഭവങ്ങളാണ'.
മുന്നോട്ടുള്ള പ്രയാണത്തിണ്റ്റെ വഴികാട്ടിയും.
-
നാം ജീവിതത്തില്‍-
ആരെയോ തിരയുമ്പോള്‍
നമ്മെ തേടുന്ന-
മറ്റൊരു ഹൃദയമുണ്ടാവും
എന്നത് തീര്‍ച്ചയാണ'.
-
കണ്ടു മറന്ന കാഴ്ചകളേക്കാളും
കാണേണ്ട കാഴ്ചകള്‍
എത്രയോ വലുതാകാം-
എന്ന ചിന്ത മനസ്സില്‍ സൂക്ഷിക്കുക.
-
ഓര്‍മ്മയില്‍ തിരയുന്ന ഓരോ ചിന്തകളും
നമ്മുടെ ജീവിതത്തിണ്റ്റെ ചലനങ്ങളാകാം.
ഒരാള്‍ നമ്മെ അറിയുമ്പോള്‍അവരെ
നാം അറിയേണ്ടത്‌ആ മനസ്സില്‍ നിന്ന്
തന്നെയാവണം.
Wednesday, April 9, 2008
Sunday, April 6, 2008
പ്രണയിനി.
അവള്‍ എന്നിലേക്ക് വന്നത്,
എന്റെ ഹൃദയത്തോടു ചേര്‍ന്നു
എന്റെ ഹൃദയത്തോടു ചേര്‍ന്നു
നില്‍ക്കാനായിരുന്നു.
മുടിയിഴകളില്‍ ഒന്നു തഴുകാനായിരുന്നു,
ഒരു ചുംബനത്തിനായിരുന്നു.
ഈന്തപ്പന ചോട്ടില്‍ ഞങ്ങളിരുന്നു,
ഈന്തപ്പഴം പോലെ നാവുനുണഞ്ഞു,
എന്റെ ചുണ്ടിലെ എരിഞ്ഞണഞ്ഞ
സിഗററ്റിന്റെ ഗന്ധം അവളുടെ-
ഉഛ്വാസങ്ങിലൂടെ ഞാനറിഞ്ഞു.
ആ കണ്ണുകളിലെ വികാരം ഞാന്‍ കുടിച്ചു.
ഒരായുസിന്റെ ദാഹത്തില്‍ ഞങ്ങള്‍ നനഞ്ഞു.
ഓര്‍മ്മകള്‍ മടക്കി നല്‍കി വരുമ്പോള്‍,
ഈന്തപ്പനച്ചോട്ടില്‍,
അവളെക്കാത്ത് എന്റെ നിഴല്‍
ഒറ്റക്ക് നില്‍പ്പുണ്ടായിരുന്നു.
മുടിയിഴകളില്‍ ഒന്നു തഴുകാനായിരുന്നു,
ഒരു ചുംബനത്തിനായിരുന്നു.
ഈന്തപ്പന ചോട്ടില്‍ ഞങ്ങളിരുന്നു,
ഈന്തപ്പഴം പോലെ നാവുനുണഞ്ഞു,
എന്റെ ചുണ്ടിലെ എരിഞ്ഞണഞ്ഞ
സിഗററ്റിന്റെ ഗന്ധം അവളുടെ-
ഉഛ്വാസങ്ങിലൂടെ ഞാനറിഞ്ഞു.
ആ കണ്ണുകളിലെ വികാരം ഞാന്‍ കുടിച്ചു.
ഒരായുസിന്റെ ദാഹത്തില്‍ ഞങ്ങള്‍ നനഞ്ഞു.
ഓര്‍മ്മകള്‍ മടക്കി നല്‍കി വരുമ്പോള്‍,
ഈന്തപ്പനച്ചോട്ടില്‍,
അവളെക്കാത്ത് എന്റെ നിഴല്‍
ഒറ്റക്ക് നില്‍പ്പുണ്ടായിരുന്നു.
Wednesday, April 2, 2008
സ്നേഹത്തീന്റെ പൂമരം
Monday, March 31, 2008
വിട്ടകന്ന സ്നേഹം
Tuesday, March 25, 2008
ഈ ജീവിതത്തില്‍ ഇന്ന് ??
Monday, January 7, 2008
Subscribe to:
Posts (Atom)